ആഘോഷത്തിമിര്‍പ്പില്‍ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു

വള്ളംകളിക്കു 3 ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ വഞ്ചിപ്പാട്ടിന്റേയും വായ്ക്കുരവയുടേയും ആഹ്ലാദാരവങ്ങളോടെ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു. പമ്പയുടെ കുളിരിലേക്കു നനഞ്ഞിറങ്ങി.
മുഖ്യ ശില്‍പ്പി ചങ്ങംകരി വേണു ആചാരി ആദ്യം പള്ളിയോടത്തില്‍ കയറി. തുടര്‍ന്നു കരക്കാരും കയറിയ പള്ളിയോടം ആറന്മുളയില്‍ ദര്‍ശനം നടത്തി.

thiruvonathoni.jpg


പൊതുസമ്മേളനം മന്ത്രി മാത്യു ടി തോമസ്‌ ഉദ്ഘാടനം ചെയ്തു.

18 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പള്ളിയോടം പണികഴിപ്പിച്ചത്‌.

പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരി തനിയേ നിര്‍മ്മിക്കുന്ന പത്താമതു പള്ളിയോടമാണിത്‌. പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ്‌ മ്യൂസിയത്തിനു വിറ്റിട്ടാണു പുതിയത്‌ പണികഴിപ്പിച്ചത്‌.

എ ബാച്ചില്‍ പെട്ട പള്ളിയോടത്തിനു നാല്‍പ്പത്തിയേഴര കോള്‍ നീളവും 64 അംഗുലം ഉടമയുമുണ്ട്‌. അമരത്തിനു ഇരുപതടി ഉയരമുണ്ട്‌.

ഒരു അഭിപ്രായം ഇടൂ